Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Well

Kottayam

പ്രകൃതിയുടെ വിസ്മയമായി മേലുകാവില്‍ വ്യത്യസ്തമാമൊരു കിണർ

കോട്ടയം: വ്യത്യസ്തനാം ബാര്‍ബറാം ബാലന്‍റെ കഥ പറഞ്ഞ മേലുകാവ് ഗ്രാമത്തില്‍ പ്രകൃതിയുടെ വിസ്മയമായി വ്യത്യസ്തമായ ഒരു കിണറും. നിറയാത്ത കിണറിലേക്ക് വെള്ളച്ചാട്ടം പോലെ ഒഴുകുന്ന തെളിനീര്‍. കോട്ടയം ജില്ലയുടെ മലയോരമായ മേലുകാവ് പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ എള്ളുംപുറത്ത് ഒറ്റപ്ലാക്കല്‍ സ്റ്റാന്‍ലിയുടെ വീട്ടുമുറ്റത്തെ കിണറാണ് കൗതുകമുണര്‍ത്തുന്ന പ്രകൃതിയുടെ പ്രതിഭാസത്തിനു സാക്ഷിയാകുന്നത്.

വര്‍ഷം മുഴുവന്‍ കിണറിന്‍റെ ഭിത്തിയിലെ ഒരു മാളത്തില്‍നിന്നും തെളിഞ്ഞ വെള്ളം ചെറിയ വെള്ളച്ചാട്ടം പോലെ കിണറിലേക്ക് വീഴുകയാണ്. ഇത്രയും വെള്ളം ഒഴുകിയെത്തിയിട്ടും കിണര്‍ നിറഞ്ഞു കവിയുന്നില്ല എന്നതാണ് അത്ഭുതം. മഴക്കാലത്താണ് ശക്തമായ രീതിയില്‍ വെള്ളം ഒഴുകിച്ചാടുന്നത്. വേനല്‍ക്കാലത്ത് ചെറിയ അളവിലേയുള്ളൂ. കിണറിന്‍റെ അടുത്തെത്തുമ്പോഴേക്കും വെള്ളച്ചാട്ടത്തിന്‍റെ ശബ്ദം കേള്‍ക്കാം.

വീടിനോടു ചേര്‍ന്നുതന്നെയാണ് കിണര്‍. വീട്ടിനുള്ളിലിരുന്നാലും വെള്ളച്ചാട്ടത്തിനടുത്ത് ഇരിക്കുന്നതുപോലെയാണ്. 25 വര്‍ഷം മുമ്പാണ് കിണര്‍ കുത്തിയത്. സ്ഥാനം കണ്ടു കുത്തിയതാണ്. 18 അടി താഴ്ചയുണ്ട്. കിണറിലെ വെള്ളം ഭൂഗര്‍ഭത്തിലെ മറ്റൊരു വഴിയിലൂടെ പുറത്തേക്ക് ഒഴുകിപ്പോകുന്നുണ്ടാവുമെന്നാണ് പ്രദേശവാസികളുടെ നിരീക്ഷണം. ഭൂഗര്‍ഭത്തില്‍ രൂപപ്പെടുന്ന സ്വാഭാവിക ജലപാതകളോ മണ്ണിനടിയിലെ ശൂന്യതകളോ ഇതിന് കാരണമാകാമെന്ന് വിദഗ്ധര്‍ പറയുന്നു.

ഭൂവിജ്ഞാനത്തില്‍ സോയില്‍ പൈപ്പിംഗ് എന്നറിയപ്പെടുന്ന പ്രതിഭാസവുമായി കിണറിനു സാമ്യമുണ്ടാകാമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. മണ്ണിനടിയിലൂടെ വെള്ളം ഒഴുകി ചെറു തുരങ്കങ്ങള്‍ രൂപപ്പെടുന്നതാണ് സോയില്‍ പൈപ്പിംഗ്.
മേലുകാവിനു സമീപം കോലാനി പ്രദേശത്തും സമാന പ്രതിഭാസമുള്ളതായി നാട്ടുകാര്‍ പറയുന്നു. ഇതിനെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ചാല്‍ പ്രദേശത്തിന്‍റെ ഭൂഗര്‍ഭ ജല സഞ്ചാരത്തെക്കുറിച്ചും ഭൗമ ഘടനയെക്കുറിച്ചും വിലപ്പെട്ട വിവരങ്ങള്‍ ലഭിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപൂര്‍വ കിണർ കാണാന്‍ സമീപ പ്രദേശങ്ങളില്‍ നിന്നുള്‍പ്പെടെ ഇപ്പോള്‍ ധാരാളംപേര്‍ എത്തുന്നുണ്ട്.

Kerala

ചിറ്റാറിൽ കിണറ്റിൽ കടുവ വീണു

പത്തനംതിട്ട: ചിറ്റാര്‍ വില്ലൂന്നിപ്പാറയില്‍ കടുവ കിണറ്റില്‍ വീണു. ഇന്നു രാവിലെയാണ് കടുവയെ കിണറ്റില്‍ കണ്ടെത്തിയത്. ആള്‍ത്താമസമില്ലാത്ത വീടിന്‍റെ കിണറ്റിലാണ് ഇന്നു രാവിലെ കടുവയെ കണ്ടെത്തിയത്.

അലര്‍ച്ച കേട്ട് അയല്‍വാസികള്‍ നോക്കിയപ്പോഴാണ് കടുവയെ കണ്ടത്. വിവരം അറിഞ്ഞു വനപാലകരും പോലീസും സ്ഥലത്തെത്തി. കടുവയെ മയക്കുവെടിവച്ച് പുറത്തെത്തിക്കാനുള്ള ശ്രമം വനംവകുപ്പ് ആരംഭിച്ചു.

വടശേരിക്കര കുമ്പളത്താമണ്ണില്‍ കഴിഞ്ഞയാഴ്ചയാണ് മറ്റൊരു കടുവ കൂട്ടില്‍ കുടുങ്ങിയത്. പ്രദേശത്തെ ശല്യക്കാരനായി മാറിയ കടുവയെ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുക്കുകയായിരുന്നു. കടുവയെ പിന്നീട് തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോയി.

Kerala

മണിക്കൂറുകള്‍ നീണ്ട ദൗത്യം; കിണറ്റില്‍ അകപ്പെട്ട പുലിയെ പുറത്തെത്തിച്ചു

കോഴിക്കോട്: കൂടരഞ്ഞി പെരുമ്പുളയിലെ കിണറ്റില്‍ അകപ്പെട്ട പുലിയെ പുറത്തെത്തിച്ചു. കൂടരഞ്ഞി സ്വദേശി കുര്യന്‍റെ കൃഷിസ്ഥലത്തെ ആള്‍മറയില്ലാത്ത പൊട്ടക്കിണറ്റില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് പുലി വീണത്.

തുടർന്ന് കിണറ്റിൽ സ്ഥാപിച്ച കൂട്ടില്‍ പുലി കയറുകയായിരുന്നു. പുലിയെ താമരശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റി. പരിശോധനയ്ക്ക് ശേഷം ഉള്‍ക്കാട്ടിലേക്ക് തുറന്നുവിടുമെന്നും പുലി പൂര്‍ണ ആരോഗ്യവാനാണെന്നും വനംവകുപ്പ് അറിയിച്ചു.

രക്ഷാപ്രവർത്തനത്തിന് താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസ് അധികൃതരും ഫയര്‍ഫോഴ്‌സും നേതൃത്വം നൽകി.

Kerala

പുനലൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി; രക്ഷപ്പെടുത്താൻ ശ്രമം

പുനലൂർ (കൊല്ലം): ജനവാസ മേഖലയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി അകപ്പെട്ടു. പുനലൂർ ചാലിയക്കര ചാങ്ങപ്പാറ സ്വദേശി സിബിയുടെ വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലി അകപ്പെട്ടത്. ഇന്നു രാവിലെ കിണറ്റിൽനിന്നും മുരൾച്ച കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് പുലിയെ കണ്ടെത്തിയത്.

25 അടിയോളം താഴ്ചയിൽ സംരക്ഷണ ഭിത്തി ഇല്ലാത്ത കിണറാണ്. പത്തനാപുരം വനം റേഞ്ചിലെ അമ്പനാർ വനം സ്റ്റേഷൻ അധികൃതർ സ്ഥലത്തെത്തി. പുലിയെ രക്ഷപ്പെടുത്താൻ ആർആർടി സംഘത്തെ വിവരം അറിയിച്ചു. വനം വകുപ്പ് മൃഗഡോക്ടറെ എത്തിച്ച് മയക്കുവെടി വെച്ച് പുലിയെ കരകയറ്റാനുള്ള ശ്രമം തുടങ്ങി.

ഈ മേഖലയിൽ ജനവാസ മേഖലയിൽ പുലി എത്തി വളർത്തുമൃഗങ്ങളെ പിടിക്കുന്നത് പതിവാണ്. കൂടാതെ കാട്ടാനയുടെ ശല്യവും രൂക്ഷമാണ്. വന്യമൃഗങ്ങളുടെ ശല്യം കാരണം റബർ എസ്റ്റേറ്റ് മേഖലയായ ഇവിടുത്തെ ജനങ്ങൾ ഭീതിയിലാണ്.

Latest News

Corehub Up